നഗരത്തിൽ കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

ബെംഗളൂരു: പുതിയ തരം ജെല്ലി കഞ്ചാവ് നഗരത്തിലേക്ക് എത്തി. മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആണ് ജെല്ലി ചോക്ലേറ്റ് കഞ്ചാവിൽ കലർത്തി വിൽക്കുന്നതെന്നാണ് നിഗമനം. ബട്ടരായണപുര പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ജെല്ലി കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തു . മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് തിരയുന്നകയാണ്.

ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റെയ്ഡിനിടെ, വാറ്റിയെടുത്ത കഞ്ചാവ് ജ്യൂസ് ജെല്ലി ചോക്ലേറ്റിൽ കലർത്തുന്നതായി കണ്ടെത്തി.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളിയിലാണ് പ്രതി താമസിച്ചിരുന്നത്. മംഗലാപുരത്തു നിന്നുള്ള ഒരു സുഹൃത്ത് വഴിയാണ് അവർ ബിസിനസ്സ് നടത്തിയിരുന്നത്. പ്രതികൾ ഈ ജെല്ലി കഞ്ചാവ് എവിടെ നിന്നാണ് തയ്യാറാക്കുന്നതെന്ന് കണ്ടെത്താൻ പോലീസ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു പായ്ക്ക് ജെല്ലി മരിജുവാനയ്ക്ക് ഏകദേശം 6,000 രൂപ വിലവരും.
ഈ ജെല്ലി ചോക്ലേറ്റുകളിൽ മരിജുവാനയുടെ വാറ്റിയെടുത്ത നീര് കലർത്തും. ഒരു പായ്ക്ക് ജെല്ലി മരിജുവാനയ്ക്ക് ഏകദേശം 6,000 രൂപ വിലവരും. വായിൽ വെച്ചാൽ ജെല്ലി അലിയും.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ഈ ജെല്ലിക്ക് കഞ്ചാവ് ഇലയേക്കാളും ഹാഷിഷിനേക്കാളും ഉയർന്ന കിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് പോക്കറ്റിൽ സൂക്ഷിച്ചാലും ആരും സംശയിക്കില്ല. പോലീസ് അന്വേഷിച്ചാലും, വിൽപ്പനക്കാരൻ ആരാണെന്നും ഉപഭോക്താവ് ആരാണെന്നും ആദ്യ ദൃഷ്ടിയിൽ അവർക്ക് കണ്ടെത്താനും കഴിയില്ലന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
[masterslider id="10"]

Related posts