ബെംഗളൂരുവിൽ യുവാക്കളുടെ സദാചാര പോലീസ് ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പോലീസിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി.

  അച്ഛന്റെ മുന്നിൽ മകളെ തട്ടിക്കൊണ്ടുപോയി; കാറിന്റെ ഡോറിൽ അച്ഛനെ വലിച്ചിയഴത് 200 മീറ്ററോളം

തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ കൂടുതൽ ചോദ്യംചെയ്തു.

പിതാവിന്റെ പേരും വിവരങ്ങളും ചോദിച്ചു. യുവതിയുടെ മൊബൈൽ നമ്പർ പറയാനും ആവശ്യപ്പെട്ടു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചോദ്യംചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിരുന്നു. ഒളിവിൽക്കഴിയുന്ന യാസിനാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ ബിഡദി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവജാത ശിശുവിന്‍റെ തള്ളവിരൽ മുറിച്ച് മാറ്റിയ സംഭവം; അശ്രദ്ധയ്ക്ക് കാരണം നഴ്സ് മൊബൈൽഫോൺ ഉപയോഗിച്ചതെന്ന് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us