വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് മഴ; 34 മരണം, പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍

ത്രിപുര / മേഘാലയ : വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ. മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും, ത്രിപുരയിലും, മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഏകദേശം മൂന്നുലക്ഷത്തോളം പേരെയാണ്‌ മഴക്കെടുതി ബാധിച്ചത്.

അസമില്‍ മാത്രമായി 10000ത്തിലധികം പേര്രാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.

  സിഗരറ്റിനെച്ചൊല്ലി തർക്കം; എഞ്ചിനീയറെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തി

അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്.

അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂകഷമായി ബാധിച്ചു. മേഘാലയിലെ 10 ജില്ലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.

മണിപ്പൂരിലും അരുണാചല്‍പ്രദേശിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിൽ തുടരുകയാണ്. അതെസമയം വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ, ഡെന്റൽ കോഴ്സ് ഫീസ് കൂട്ടില്ല -മന്ത്രി ശരൺ പ്രകാശ് പാട്ടീൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us