നഗരത്തിൽ 300 ഓളം പിജികൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു.

കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും.

പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബിബിഎംപിയുടെ പെർമിറ്റ് നേടൽ, താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കൽ, അടുക്കളകളിലെ ശുചിത്വം തുടങ്ങിയവ കൃത്യമായി പാലിക്കാത്ത പിജി ഉടമകളിൽ നിന്ന് പിഴ ചുമത്തിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

ബെംഗളൂരുവിൾ 2,000-ത്തിലധികം പിജികളാണ്‌ ഉള്ളത്. നിയമങ്ങൾ പാലിക്കാനും ലൈസൻസ് നേടാനും ബിബിഎംപി കഴിഞ്ഞ വർഷം തന്നെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

സമയപരിധി ഉണ്ടായിരുന്നിട്ടും, നിയമങ്ങൾ പാലിക്കാത്തവയ്ക്കെതിരെയാണ് നിലവിൽ നടപടി എടുത്തിട്ടുള്ളത്.

വരും ദിവസങ്ങളിൽ എല്ലാ പിജി സൗകര്യങ്ങളിലും കർശനമായ പരിശോധന നടത്തുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ വികാസ് കിഷോർ സുരാൽക്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts