ബെംഗളൂരു : കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം കടലമിഠായി കൊടുക്കുന്നത് നിർത്തി.
പോഷകാഹാരത്തിനുവേണ്ടി മുട്ടയോ പഴമോ മാത്രം കുട്ടികൾക്ക് കൊടുത്താൽമതിയെന്ന് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശംനൽകി.
പഴകിയ മിഠായികൾ കുട്ടികൾക്ക് വിതരണംചെയ്തതും സ്കൂളുകളിൽ മിഠായി സൂക്ഷിക്കുന്നതിന്റെ പ്രശ്നങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മിഠായികളിൽ പഞ്ചസാരയുടെ അളവും നെയ്യും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ധാർവാഡിലെ സ്കൂൾവിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അഡീഷണൽ കമ്മിഷണർ കത്തെഴുതിയതിനെത്തുടർന്നാണ് തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.