അപ്രതീക്ഷിതമായി പെയ്ത മഴയിൽ തണുത്ത് വിറച്ച് നഗരം

ബെംഗളൂരു : അപ്രതീക്ഷിതമായി പെയ്തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴ പെയ്തത്.

പലയിടങ്ങളിലും ശക്തികുറഞ്ഞ മഴയാണ് പെയ്തത്. കെ.ആർ. നഗർ, രാമമൂർത്തി നഗർ, ജയനഗർ, ഹെബ്ബാൾ, എം.ജി. റോഡ്, ആർ.ടി. നഗർ, സുൽത്താൻ പാളയ, രാജരാജേശ്വരീ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുണ്ടായി.

ഇതിന്റെ തുടർച്ചയായി ചാറ്റൽമഴ ദിവസം മുഴുവൻ നഗരത്തെ മൂടിനിന്നു. നഗരത്തിലെ ശരാശരി താപ നില 22.04 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

18.02 ഡിഗ്രി സെൽഷ്യസ് മുതൽ 24.37 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. പലരും പുറത്തിറങ്ങാൻ മടിച്ചു.

ഇതോടെ, വാണിജ്യ കേന്ദ്രങ്ങളിൽ സാധാരണ ഞായറാഴ്ചകളിൽ ഉണ്ടാകാറുള്ള തിരക്കനുഭപ്പെട്ടില്ല.

കബൺപാർക്ക് പോലെ സഞ്ചാരികളെത്താറുള്ള സ്ഥലങ്ങളിലും തിരക്ക് കുറവായിരുന്നു.

വടക്കൻ കർണാടകത്തിലും മലയോര ജില്ലകളിലും മഴയുണ്ടായി.

പലയിടത്തും സാധാരണയിലേക്കാളധികം തണുപ്പ് അനുഭവപ്പെട്ടു. പലയിടത്തും അപ്രതീക്ഷിതമായി പെയ്ത മഴയിൽ മൂടൽ മഞ്ഞ് പടർന്നു.

ശ്രീലങ്കയുടെ കിഴക്കൻ കടലോരത്തും ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ഫലമായാണ് മഴയുണ്ടായതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

തിങ്കളാഴ്ചയും താപനില കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗം കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്
[masterslider id="10"]

Related posts

Click Here to Follow Us