ഭാര്യയും വീട്ടുകാരും പീഡിപ്പിച്ചു ; നഗരത്തിൽ മറ്റൊരു ആത്മഹത്യ കൂടി; ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി പോലീസുകാരന്

ബംഗലൂരു: ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ജീവനൊടുക്കിയത് ചര്‍ച്ചയാകുന്നതിനിടെ മറ്റൊരു യുവാവും ബംഗലൂരുവില്‍ ജീവനൊടുക്കി.

33കാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

ഒരു പേജില്‍ ആത്മഹത്യ കുറിപ്പും ഇയാള്‍ എഴുതിവെച്ചിട്ടുണ്ട്.

വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

  നിര്‍മല സീതാരാമന്റെ വ്യാജ വിഡിയോ ഉപയോഗിച്ച് 3.5 ലക്ഷം തട്ടിയെന്ന് പരാതി

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍വതി എന്ന യുവതിയെ വിവാഹം ചെയ്തത്. പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്‌കുര്‍ റെയില്‍വേ സ്റ്റേഷന് അരികിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവര്‍ത്തകനോട് ആത്മഹത്യക്കുറിപ്പില്‍ ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

മകന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പാര്‍വതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ഈ ട്രെയിൻ ഇനി 'സൂപ്പർഫാസ്റ്റ്'; സമയക്രമത്തിലും നമ്പറിലും മാറ്റം; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ ആവശ്യം പ്രധാനമന്ത്രിക്ക് കത്തഴച്ച് സിദ്ധരാമയ്യ
[masterslider id="10"]

Related posts

Click Here to Follow Us