സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ഹാസനിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച ഇരുപതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.

അറക്കൽഗുഡ് റാഗിമരുരു ഗ്രാമത്തിലെ വരനന്ദി ഹൈസ്കൂളിലാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.

അധ്യാപകർ ഉടൻതന്നെ വിദ്യാർഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടതായി വിദ്യാർഥികൾ ആരോപിച്ചു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

പിന്നീട് ചില വിദ്യാർഥികളെ ഹാസനിലെയും അറക്കൽഗുഡിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ശിവസ്വാമി, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.കെ. പാണ്ടു എന്നിവർ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തി.

വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭൂരിഭാഗം വിദ്യാർഥികളെയും ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

എ. മഞ്ജു എം.എൽ.എ., ബി.ഇ.ഒ. നാരായൺ തുടങ്ങിയവരും ആശുപത്രിയിലെത്തി.

ഭക്ഷണം തയ്യാറാക്കിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ അധികൃതർ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts