അപകട മരണങ്ങൾ തടയാൻ അടിയന്തര ഹൈടെക് ആംബുലൻസ് സേവനം സജ്ജമാക്കും; സർക്കാർ

ബംഗളുരു :, അപകട മരണങ്ങൾ തടയാൻ കർണാടക സർക്കാർ ആപത്ബന്ധവ ആംബുലൻസ് ആരംഭിക്കുന്നു . അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് മരിക്കുന്നത്. ഇത് തടയാൻ സംസ്ഥാനത്തൊട്ടാകെ 65 സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സജ്ജീകരിക്കും.

ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന 65 സ്ഥലങ്ങൾ പോലീസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളുരു -മൈസൂരു ഹൈവേ, ബെംഗളുരു -തുംകൂർ ഹൈവേ എന്നിവയുൾപ്പെടെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സർവീസ് നടത്തും.

ഈ 65 സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് അടിയന്തര ആംബുലൻസുകൾ വിന്യസിക്കും. എമർജൻസി ആംബുലൻസിൽ ചികിത്സയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അപകട വാർത്ത അറിഞ്ഞയുടൻ എമർജൻസി ആംബുലൻസ് സ്ഥലത്തെത്തി.

അവിടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കും. അപകടത്തിൽപ്പെടുന്നവർക്ക് വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us