ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം

ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം.

ഇലക്ട്രോണിക്‌സിറ്റി ഫേസ് ഒന്നിലെ ഹെലിക്സ് ബയോടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 ലബോറട്ടറികൾക്കാണ് തീപിടിച്ചത്.

കഴിഞ്ഞ ദിവസം രണ്ടാം നിലയിലെ സ്റ്റാർട്ടപ്പ് ലബോറട്ടറിയിൽനിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ 11 ലബോറട്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു.

  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

രണ്ടാം നില പൂർണമായി കത്തിനശിച്ചു. കർണാടക ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സർവീസസ് (കെ.ബി.ഐ.ടി.എസ്.), ഐ.ടി.ബി.ടി. വകുപ്പ് എന്നിവയുടെ കീഴിൽവരുന്ന സ്ഥാപനമാണിത്.

പത്തേക്കർ കാംപസിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ലാബിലെ തീപ്പിടിത്തത്തിന് സാധ്യതയുള്ള ലായകത്തിന്റെ പരിപാലനത്തിലെ വീഴ്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഐ.ടി. ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts