ദാവണഗെരെ സർവകലാശാല ബികോം പരീക്ഷ മാറ്റിവെച്ചു

ബെംഗളൂരു : ചോദ്യപ്പേപ്പറിനൊപ്പം ഉത്തരവും ഉൾപ്പെട്ടതിനെത്തുടർന്ന് ദാവണഗെരെ സർവകലാശാലയിലെ അവസാനവർഷ ബികോം പരീക്ഷ മറ്റിവെച്ചു.

ചൊവ്വാഴ്ച വിദ്യാർഥികൾക്ക് കൊടുത്ത ചോദ്യപ്പേപ്പറിലാണ് ഉത്തരവും അടങ്ങിയിരുന്നത്.

ചിത്രദുർഗ, ദാവണഗെരെ ജില്ലകളിലായി 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് ഉത്തരമടങ്ങിയ ചോദ്യപ്പേപ്പർ കൊടുത്തത്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

സർവകലാശാലയുടെ കീഴിൽ രണ്ടു ജില്ലകളിലായി 70-ഓളം കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 500-ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.

പുതുക്കിയ പരീക്ഷാതീയതി ഉടൻ അറിയിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജിസ്ട്രാർ സി.കെ. രമേഷ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts