ബി നാഗേന്ദ്രയെ 6 ദിവസത്തെ ഇഡി കസ്റ്റഡിയിൽ 

ബെംഗളൂരു: കർണാടക മഹർഷി വാല്‍മീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ ബി നാഗേന്ദ്രയെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി ആറ് ദിവസത്തേക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു.

വെള്ളിയാഴ്ചയാണ് ഇഡി നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്.

87 കോടിയുടെ ഫണ്ട് ദുർവിനിയോഗത്തില്‍ മുതിർന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്ന് മേയ് 26ന് കോർപറേഷൻ അക്കൗണ്ട്സ് സൂപ്രണ്ടായിരുന്ന പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ

ആറ് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ രണ്ട് വകുപ്പ് ഉദ്യോഗസ്ഥർ പണം തിരിമറി നടത്തിയെന്ന് ചന്ദ്രശേഖരൻ ആരോപിച്ചു.

നേരത്തെ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കേസുമായി ബന്ധപ്പെട്ട് നാഗേന്ദ്രയെ ചോദ്യം ചെയ്തിരുന്നു.

നാഗേന്ദ്രയെ ശനിയാഴ്ച ജഡ്ജി സന്തോഷ് ഗജാനൻ മുമ്ബാകെ ഹാജരാക്കിയ ശേഷം ഇഡി 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു.

എന്നിരുന്നാലും, 52 കാരനായ നാഗേന്ദ്ര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അവകാശപ്പെട്ടു.

ഇത് ദിവസേനയുള്ള ആരോഗ്യ പരിശോധനയ്ക്ക് നിർദ്ദേശിക്കാൻ ജഡ്ജിയെ പ്രേരിപ്പിച്ചു.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

കേസുമായി തനിക്ക് ബന്ധമില്ലെന്ന് നാഗേന്ദ്ര ജഡ്ജിയെ അറിയിച്ചു.

ഇത് ഒരു ബോർഡ് മീറ്റിംഗിലൂടെ നടന്ന പണമിടപാടാണ്, ഞാൻ വകുപ്പ് മന്ത്രി മാത്രമായിരുന്നു, അനധികൃത പണമിടപാടുകളെ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us