ഒന്നിന് പിറകെ മറ്റൊന്ന്; വീഡിയോ കോളിനിടെ അതിക്രമം; പ്രജ്ജ്വലിന്റെ പേരിൽ ഒരു പീഡനക്കേസുകൂടി

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ലൈംഗിക പീഡനക്കേസുകൂടി.

പ്രജ്ജ്വൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതിനൽകിയ പരാതിയിൽ പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് പുതിയ കേസെടുത്തത്.

യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി.

വീഡിയോ പ്രചരിപ്പിച്ചതിന് ഹാസനിലെ ബി.ജെ.പി.യുടെ മുൻ എം.എൽ.എ. പ്രീതം ഗൗഡ ഉൾപ്പെടെ മൂന്നുപേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

പ്രീതം ഗൗഡയോട് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്.ഐ.ടി. ഉടൻ നോട്ടീസയക്കും.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

പ്രജ്ജ്വലിന്റെപേരിലുള്ള നാലാമത്തെ ലൈംഗികപീഡനക്കേസാണിത്. മൂന്നുകേസിലാണ് ഇതുവരെ എസ്.ഐ.ടി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയത്.

പുതിയ കേസിൽ ചോദ്യംചെയ്യാൻ പ്രജ്ജ്വലിനെ ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേകകോടതി വീണ്ടും എസ്.ഐ.ടി.ക്ക് കൈമാറി. നാലുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

മൂന്നാമത്തെ കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചതായിരുന്നു.

അതിനിടെ പ്രജ്ജ്വലിന്റെ ജാമ്യഹർജിയിൽ കോടതി ബുധനാഴ്ച വിധിപറയും.

വീട്ടിലെ മുൻജോലിക്കാരി നൽകിയ പരാതിയിലാണ് പ്രജ്ജ്വലിന്റെപേരിൽ ആദ്യകേസെടുത്തത്.

ജെ.ഡി.എസിന്റെ മുൻ വനിതാ ജനപ്രതിനിധിയാണ് രണ്ടാമത്തെ പരാതിനൽകിയത്. പ്രജ്ജ്വലിന്റെ അച്ഛനും ഹാസൻ എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണ തട്ടിക്കൊണ്ടുപോയ സ്ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts