ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെത്തിച്ച് തെളിവെടുത്തു

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പുനടത്തി.

ഇയാൾ എം.പി.യായിരിക്കുമ്പോൾ ഓഫീസായി ഉപയോഗിച്ചുവന്ന ഹാസൻ ടൗണിലെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിച്ചാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തത്. ഫൊറൻസിക് സംഘവും ഒപ്പമുണ്ടായിരുന്നു.

ഈ ഓഫീസിൽനിന്ന് പ്രജ്ജ്വൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഹാസനിലെ മുൻ ജില്ലാപഞ്ചായത്തംഗമായ അതിജീവിത പരാതിനൽകിയിരുന്നു.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

റിമാൻഡിലായി ജയിലിൽക്കഴിയുകയായിരുന്ന പ്രജ്ജ്വലിനെ ഈ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പുനടത്താനുമായി അന്വേഷണസംഘം ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

ഇതുൾപ്പെടെ മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെപേരിലുള്ളത്. മറ്റുരണ്ടു കേസുകളിലും തെളിവെടുപ്പ് നേരത്തേ നടത്തിയിരുന്നു.

മേയ് 31-നാണ് പ്രജ്ജ്വലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us