ബെംഗളൂരു: ആരാധകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൂടുതല്‍ കുരുക്കിലേക്ക്. ടി നര്‍സിപുരയിലുള്ള നടന്റെ ഫാം ഹൗസില്‍ വിദേശ പക്ഷിയായ മുള്ളന്‍ വാത്തയെ അനധികൃതമായി വളര്‍ത്തിയതായി കണ്ടെത്തി. ഈ കേസില്‍ നടന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദര്‍ശനെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നടന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ വനംവകുപ്പ് വിഷയം വീണ്ടും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറഞ്ഞു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഒന്നരവര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കേസ്.…
Read MoreDay: 19 June 2024
ചെവികൾ അറുത്തു, വൃഷണങ്ങൾ അടിച്ചു പൊട്ടിച്ചു; നടൻ ദർശൻ ആരാധകനോട് കാണിച്ച ക്രൂരതകൾ ഇങ്ങനെ
ബെംഗളൂരു: കന്നഡ സൂപ്പർസ്റ്റാർ ദർശനും സംഘവും ചേർന്ന് കാെലപ്പെടുത്തിയ രേണുക സ്വാമി മരിക്കുന്നതിന് മുൻപ് നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരമാസകലും മുറിവേറ്റ രേണുകാ സ്വാമിയുടെ ചെവി അറുത്തുമാറ്റുകയും വൃഷണം ചതയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലുന്നതിന് മുൻപ് യുവാവിന് ഷോക്ക് ഏല്‍പ്പിച്ചതായുള്ള വാർത്തകളും നേരത്തെ വന്നിരുന്നു. ക്രൈം ബ്രാഞ്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. കൈയിലും നെഞ്ചിലും മുതുകിലും ചതഞ്ഞ് നീലിച്ച പാടുകളുണ്ട്. വൃഷണം അടിയേറ്റ് തകർന്നു, ഒരു ചെവി നഷ്ടമായിരുന്നു. താടിയെല്ലുകള്‍ തകർന്ന് വായും വികൃതമായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശന് ഭാര്യയുമായുള്ള ബന്ധം…
Read Moreവ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു; 40 ഓളം പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്. 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്…
Read More‘ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്’ മഞ്ചു, ഭാവന, സംയുക്ത കൂട്ടുകെട്ടിൽ നിന്നും പിരിഞ്ഞതിനെ കുറിച്ച് ശ്വേത മേനോൻ
മലയാള സിനിമ താരങ്ങള്‍ക്കിടയില്‍ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് കൂട്ടുകെട്ട്. എന്നാല്‍ ഇതില്‍ നിന്നും ചില കാരണങ്ങള്‍ കൊണ്ട് ശ്വേതാ മേനോൻ മാറി പോയിരുന്നു. ഇപ്പോഴിതാ, ഈ സൗഹൃദം വേണ്ട എന്ന് വച്ചതിന്റെ കാരണം തുറന്നു പറയുകയാണ് നടി. കൂട്ടത്തിലെ ചിലർ പറഞ്ഞ കള്ളമാണ് തനിക്ക് ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തില്‍ നിന്നും പുറത്തു കടന്നതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…
Read Moreട്രെയിനിൽ നിന്ന് ഇറക്കിവിട്ടു ; ബെംഗളൂരു സ്വദേശിനി സ്റ്റേഷനിൽ തലകറങ്ങി വീണു
ബെംഗളൂരു: ടിടിഇ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്‌സ്പ്രസില്‍ കോട്ടയത്തു നിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ…
Read Moreകുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെംഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024
ബെംഗളുരു. കുട്ടി താരങ്ങളുടെ ആഘോഷവേദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. 8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്. ബെംഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു. ആർ ആർ നഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും, ഇഷായു ഭോമിക് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും, ഒന്നും രണ്ടും…
Read Moreനടൻ ദർശന്റെ മുൻ മാനേജറെ കാണാതായിട്ട് എട്ട് വർഷം
ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പർ താരം ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് എട്ട് വർഷം. ഗഡക് സ്വദേശിയായ മല്ലികാർജുനെ കുറിച്ച് 2016 മുതല്‍ ഒരു വിവരവുമില്ല. ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദർശന്റെ വ്യക്തിജീവിതവും വാർത്തകളിലിടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസില്‍ ദർശന്റെ പങ്ക് വ്യക്തമായതോടെ ദർശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോള്‍ മുൻ മാനേജരുടെ തിരോധാനവും. മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദർശനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മല്ലികാർജുൻ എന്നാണ്…
Read Moreഎരഞ്ഞോളി ബോംബ് സ്‌ഫോടനം; പേടിച്ചിട്ടാണ് മിണ്ടാതിരുന്നതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങൾക്ക് ജീവിക്കണം. ഇന്നലെ മരിച്ചത്…
Read Moreആമസോൺ പാഴ്സലിൽ മൂർഖൻ പാമ്പ്; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്പ്. ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്. സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് ഓർഡർ ചെയ്തത്. പറഞ്ഞ ദിവസം തന്നെ പാഴ്‌സല്‍ എത്തി. ഇത് തുറക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്പ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികള്‍ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി…
Read Moreപരീക്ഷകളിൽ ആൾമാറാട്ടം തടയാൻ കർണാടക എക്സാമിനേഷൻസ് അതോറിറ്റി എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കും; വിശദാംശങ്ങൾ
ബെംഗളൂരു : കർണാടകത്തിൽ വിവിധ സർക്കാർവകുപ്പുകളിലേക്കുള്ള പരീക്ഷകളിൽ ആൾമാറാട്ടം നടത്തുന്നത് തടയാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.). ആദ്യം ജൂലായ് മുതൽ സെപ്റ്റംബർവരെ മൂന്നു വകുപ്പുകളിലേക്ക് നടക്കാനിരിക്കുന്ന പരീക്ഷകളിലാണ് എ.ഐ. ഉപയോഗിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കർണാടക അർബൻ വാട്ടർസപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ്, ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ വകുപ്പുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഭാവിയിലെ എല്ലാ മത്സര പരീക്ഷകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതിക്കായി സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് കെ.ഇ.എ. അധികൃതർ പറഞ്ഞു.…
Read More