ആമസോൺ പാഴ്സലിൽ മൂർഖൻ പാമ്പ്; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്പ്.

ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്.

സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് ഓർഡർ ചെയ്തത്.

പറഞ്ഞ ദിവസം തന്നെ പാഴ്‌സല്‍ എത്തി.

ഇത് തുറക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ഇരുവരും പകർത്തുകയും ചെയ്തു.

കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്.

പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്പ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികള്‍ പറയുന്നത്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു.

തെളിവായി വീഡിയോയും കൈമാറി.

കമ്പനി ദമ്പതികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു.

പിടികൂടിയ പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു.

പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച്‌ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.

പാഴ്സലിനുള്ളില്‍ പാമ്പ് കയറാനിടയായത് കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്.

ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

സംഭവം പരിശോധിച്ച്‌ തു‌ടർ നടപടികള്‍ അറിയിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.

അധികം വൈകാതെതന്നെ അത്തരത്തിലുള്ള ഒരു പ്രതികരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനുശേഷമായിരിക്കും തുടർ നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts