താൻ തോൽക്കുമെന്ന് അറിയാമായിരുന്നു; ഈശ്വരപ്പ

ബെംഗളൂരു : ശിവമോഗയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വിജയിക്കില്ലെന്ന് തനിക്കറിയാമായിരുന്നെന്ന് ബി.ജെ.പി.യുടെ വിമത സ്ഥാനാർഥിയായിരുന്ന മുൻ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ.

സംസ്ഥാനത്തെ പാർട്ടിയിൽ യെദ്യൂരപ്പയുടെ കുടുംബം ആധിപത്യം പുലർത്തുന്നതിനെപ്പറ്റിയും ദളിത്-പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ അവഗണിക്കുന്നതിനെപ്പറ്റിയും ചർച്ചയ്ക്ക് തുടക്കമിടാനാണ് മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ താൻ വിജയിച്ചതായും താൻ ഉയർത്തിയ വിഷയങ്ങൾ ഇപ്പോൾ ചർച്ചചെയ്യപ്പെട്ടുവരുകയാണെന്നും ഈശ്വരപ്പ പറഞ്ഞു.

  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരേ വിമതസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ താൻ വിജയിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞായിരുന്നു ഈശ്വരപ്പ പ്രചാരണം നടത്തിയത്.

പക്ഷേ, 30,050 വോട്ടാണ് ആകെ കിട്ടിയത്. കെട്ടിവെച്ച കാശും നഷ്ടമായി. മകൻ കെ.ഇ. കാന്തേഷിന് ഹാവേരി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതാണ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. ഇതിന് യെദ്യൂരപ്പയാണ് കാരണമെന്നാണ് അദ്ദേഹം കരുതുന്നത്.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
[masterslider id="10"]

Related posts

Click Here to Follow Us