30 വർഷം മുൻപ് മരിച്ച മകൾക്ക് വരനെ തേടി മാതാപിതാക്കൾ!!! പത്രത്തിൽ പരസ്യം നൽകി

ബെംഗളൂരു: 30 വർഷം മുന്‍പ് മരിച്ച മകളുടെ  വിവാഹത്തിന് ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം നൽകിമാതാപിതാക്കള്‍.

ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം.

കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്.

ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’അഥവാ ‘പ്രേത മധുവെ’  എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

‘കുലേ മദിമേ’ ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടിയാണ് പത്രപരസ്യം.

കുലാല്‍ ജാതിയില്‍ നിന്നും ബംഗേരയില്‍ നിന്നുമുള്ള (ഗോത്രം) ഒരു പെണ്‍കുട്ടിക്ക് വേണ്ടി ആണ്‍കുട്ടിയെ അന്വേഷിക്കുന്നു.

30 വര്‍ഷം മുമ്പാണ് കുട്ടി മരിച്ചത്. 30 വര്‍ഷം മുമ്പ് മരിച്ച അതേ ജാതിയില്‍പ്പെട്ട മറ്റൊരു ബാരിയില്‍ പെട്ട ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, കുടുംബം ‘പ്രേത മധുവെ’ നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, ‘എന്നായിരുന്നു പരസ്യം.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

പരസ്യം കണ്ടതിന് പിന്നാലെ അന്‍പതിലധികം പേരെങ്കിലും എത്തിയതായി കുടുംബം അറിയിച്ചു.

പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്നായിരുന്നു ആശങ്ക, എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ഇതിന് തയ്യാറാണെന്നറിയിച്ചതായും കുടുംബം പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts