സ്ത്രീധന പീഡനം; അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊസദുർഗയിൽ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

ഗീതാശ്രീ എന്ന യുവതിയാണ് മരിച്ചത്.

ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അവർ.

ഏഴോ എട്ടോ വർഷം മുമ്പാണ് ഗീതാശ്രീയും പ്രഭുകുമാറും വിവാഹിതയായത്.

വിവാഹത്തിന് മുമ്പ് ഗീതാശ്രീയുടെ വീട്ടുകാരോട് ഭർത്താവ് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ കള്ളം പറഞ്ഞിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

മകന് സർക്കാർ ജോലി ലഭിക്കുമെന്ന് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നു.

വിവാഹശേഷം വീട്ടിലിരിക്കാതിരിക്കാൻ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഗീത.

വിവാഹശേഷം ഭർത്താവിന്റെ കുടുംബം സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങി.

വീട്ടിൽ നിന്ന് പണവും സാധനങ്ങളും എടുക്കാൻ ദിവസവും ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.

സ്ത്രീധന പീഡനത്തിന് പിന്നാലെ ഭർത്താവിന്റെ കുടുംബം കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ രക്ഷിതാക്കളുടെ ആരോപണം.

ഞങ്ങളുടെ മകൾ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും അവർ പറഞ്ഞു.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ഞങ്ങൾക്ക് നീതി വേണമെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും മരിച്ച സ്ത്രീയുടെ സഹോദരൻ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts