ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: വോട്ട് ചെയ്യാനെത്തിയ യുവാവ് ഇവിഎം കത്തിച്ചു

ബെംഗളൂരു : യാദ്‌ഗിരിയിലെ സുർപൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ (ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024) ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും അവർ പരസ്പരം കല്ലെറിയുകയും ചെയ്തു.

യാദ്ഗിരി ജില്ലയിലെ സുർപൂർ താലൂക്കിലെ ബദ്യപൂർ ഗ്രാമത്തിലാണ് സംഭവം. കല്ലേറിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വോട്ടെടുപ്പിനിടെ നിസാര കാരണത്തിന് തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. കൈ-കമല പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

കല്ലേറിനെ തുടർന്ന് ഗ്രാമത്തിൽ കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു.

പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാഗൽവാഡി ഗ്രാമത്തിലാണ് യുവാവ് ഇവിഎം കത്തിച്ചത്.

ഇതോടെ സ്ഥലത്ത് അൽപനേരം ആശങ്കയുടെ അന്തരീക്ഷം രൂപപ്പെട്ടു.

ഉടൻ തന്നെ ജീവനക്കാർ വെള്ളം ഒഴിച്ച് തീ അണച്ചു. നിലവിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts