വിഗ്രഹം നിർമ്മിച്ച സമയം രാംലല്ലയോട് താൻ സംസാരിച്ചു; കണ്ണുകൾ നിർമ്മിക്കാനെടുത്ത സമയവും അനുഭവവും തുറന്ന് പറഞ്ഞ് മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ്

അയോധ്യയിലെ ശ്രീരാമക്ഷേത്ര വിഗ്രഹം നിർമ്മിച്ച അരുൺ യോഗിരാജ് തന്റെ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.

20 മിനിറ്റിന് നേരം കൊണ്ടാണ് രാംലാലയുടെ കണ്ണുകൾ നിർമ്മിച്ചതെന്നും അതെങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവരെ ലക്ഷക്കണക്കിന് ഭക്തരാണ് രാംലാലയെ സന്ദർശിച്ചത്.

ഭഗവാനെ ദർശിക്കാൻ ദിവസവും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ശിൽപിയാണ് അരുൺ യോഗിരാജ്, വിദഗ്ധരായ കൊത്തുപണിക്കാരുടെ അഞ്ചാം തലമുറ കുടുംബത്തിൽ പെട്ടയാളാണ്.

അയോധ്യയിലെ രാമക്ഷേത്രത്തിനായി ശ്രീരാമൻ്റെ ശിശുരൂപമായ രാംലല്ലയുടെ പുതിയ വിഗ്രഹം സൃഷ്ടിച്ചതിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു.

മൂന്ന് ശിൽപികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അരുൺ യോഗിരാജ് വളരെയധികം സമ്മർദ്ദത്തിലും ആഴത്തിലുള്ള ഉത്തരവാദിത്തബോധത്തോടെയും പ്രവർത്തിച്ചു.

കൃഷ്ണശില എന്ന പ്രത്യേക കല്ലിൽ കൊത്തിയെടുത്തതാണ് ഈ വിഗ്രഹം, പൂർത്തിയാകാൻ മാസങ്ങൾ എടുത്തതായി റിപ്പോർട്ടുണ്ട്. ഇതിനിടയിൽ യോഗിരാജിന് കണ്ണിന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്,

രാംലാലയുടെ കണ്ണുകൾ നിർമ്മിക്കുന്നതിന് മുൻപ് താൻ ഗുരുദേവ് ​​ഗണേഷ് ആചാര്യയെ കണ്ടെന്ന് അരുൺ യോഗിരാജ് പറഞ്ഞു.

‘രാംലാലയുടെ കണ്ണുകൾ നിർമ്മിക്കാൻ നിങ്ങൾക്ക് 20 മിനിറ്റ് മതിയെന്ന് ഗുരുദേവൻ എന്നോട് പറഞ്ഞു.

അതെ ഗുരുജി, എനിക്ക് 20 മിനിറ്റ് മതിയെന്ന് ഞാൻ മറുപടി പറഞ്ഞു. അതിനുശേഷം അദ്ദേഹം ചില ആചാരങ്ങൾ അദ്ദേഹം പറഞ്ഞു നൽകി’ അരുൺ യോഗിരാജ് തുടർന്നു…

അതിരാവിലെ സരയൂ നദിയിൽ കുളിക്കാൻ ഗുരുജി പറഞ്ഞതായി ശിൽപി അരുൺ യോഗിരാജ് പറഞ്ഞു.

‘ഹനുമാൻ ഭഗവാന്റെ അനുഗ്രഹം വാങ്ങുകയും കനക് ഭവനിൽ ആരാധിക്കുകയും ചെയ്യുക. ഇതിനുശേഷം മാത്രമേ നിങ്ങൾ രാംലാലയുടെ കണ്ണുകൾ ഉണ്ടാക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം നിർദ്ദേശം നൽകി.

ആ സമയത്ത് എനിക്ക് വളരെ സമ്മർദ്ദം അനുഭവപ്പെട്ടു. കാരണം പല തരത്തിലുള്ള കണ്ണുകളുണ്ടെന്ന് എനിക്കറിയാം.

വിഗ്രഹത്തിൻ്റെ കണ്ണുകൾ 10-ലധികം രീതികളിൽ നിർമ്മിക്കാം എന്നും അരുൺ യോഗിരാജ് പറയുന്നു.

രാം ലല്ലയുടെ തിരിച്ചുവരവിനായി രാജ്യം മുഴുവൻ കാത്തിരിക്കുന്നതിനാൽ വലിയ ഉത്തരവാദിത്തമാണ് തനിക്കു മേൽ ഏൽപ്പിച്ചിരിക്കുന്നതെന്ന് യോഗിരാജ് പറഞ്ഞു.

“ആദ്യ ദിവസം മുതൽ, ഞാൻ ശിൽപം പണിയാൻ തുടങ്ങിയപ്പോൾ, ഇത് എൻ്റെ ജോലിയല്ല, ദൈവം എന്നിലൂടെ അത് ചെയ്തുതീർക്കും എന്നായിരുന്നു എൻ്റെ ചിന്താഗതി.” അരുൺ പറഞ്ഞു.

10 തരം കണ്ണുകളിൽ നിന്ന് ഒരു തരം തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഈ ജോലിയിൽ ദൈവം എന്നെ സഹായിക്കും.

ഈ ജോലി എന്നിലൂടെ മാത്രമേ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നുള്ളൂ. ഇതെല്ലാം ചിന്തിച്ച് ഞാൻ എൻ്റെ കുലദൈവത്തെ ആരാധിച്ചു, ഇത് കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ രാംലാലയുടെ കണ്ണുകൾ തയ്യാറാക്കി.

വിഗ്രഹം നിർമ്മിച്ച സമയം രാംലല്ലയോട് താൻ സംസാരിക്കാറുണ്ടായിരുന്നുവെന്നും അരുൺ യോഗിരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us