കൊലവിളിച്ച് പാഞ്ഞടുത്ത് കാട്ടാന; ഹാസനിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് കർഷകൻ രക്ഷപെട്ടത് അത്ഭുതകരമായി

കർണാടകയിലെ ഹാസനിൽ കാട്ടാന ആക്രമണത്തിൽ നിന്ന് കർഷകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഒരു വെറ്റില എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരാണ് ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഹാസൻ ജില്ലയിലെ കെസ്ഗുലി ഗ്രാമത്തിൽ മാർച്ച് മൂന്നിനാണ് സംഭവം. ഇതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൻ്റെ വീഡിയോയിൽ ആന കൃഷിയിടത്തിൽ കയറി വയലിൽ ജോലി ചെയ്തിരുന്ന കർഷകരെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം.

ഉടൻ തന്നെ ഓടിയ കർഷകർ സമീപത്തെ വീടിനുള്ളിൽ കയറാൻ ശ്രമിക്കുന്നതും പൂട്ടിയിട്ടിരിക്കുന്നതു കണ്ട് ഫാം ഹൗസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ ഒളിച്ചിരിക്കുന്നതും വ്യക്തമാണ്.

മറ്റൊരാളും ആനയിൽ നിന്ന് രക്ഷപ്പെടാൻ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ജനുവരി നാലിന് ബേലൂരിനടുത്ത് വസന്ത് എന്നയാളെ കൊലപ്പെടുത്തിയ ‘കാരാടി’ എന്ന ആനയാണ് രണ്ടുപേരെയും ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

കർണാടകയുടെ അയൽ സംസ്ഥാനമായ കേരളത്തിൽ ഈ വർഷം മാത്രം ആനയുടെ ആക്രമണത്തിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us