ഇനി കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ; കെംപെഗൗഡ വിമാനത്താവളത്തിൽ ഇന്ദിരാ കാന്റീന് മന്ത്രിസഭാ അംഗീകാരം ലഭിച്ചു

ബെംഗളൂരു : തൊഴിലാളികൾക്കും ടാക്‌സി ഡ്രൈവർമാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് ഇന്ദിരാ കാന്റീനുകൾ തുറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളമാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

ഈ വിമാനത്താവളത്തിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട്, അവിടെയുള്ള വിലകൂടിയ ഭക്ഷണം പാവപ്പെട്ട തൊഴിലാളികൾക്ക് താങ്ങാൻ അസാധ്യമാണ്.

ഈ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിനായി 2 ഇന്ദിരാ കാന്റീനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ടെർമിനൽ-1 ന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ ഇന്ദിര കാന്റീന് ആരംഭിക്കും.

വിമാനത്താവളത്തിൽ ഇന്ദിരാ കാന്റീന് തുടങ്ങണമെന്ന് നേരത്തെ എയർപോർട്ട് ജീവനക്കാരും ഡ്രൈവർമാരും തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ദിരാ കാന്റീന് സ്ഥാപിക്കാന് സംസ്ഥാന സർക്കാര് തീരുമാനിച്ചത്.

ഇന്ദിരാ കാന്റീനുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ പട്ടികയിൽ മാറ്റം വരുത്തി, പുതിയ ഭക്ഷണം അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

പുതിയ മെനുവിൽ റാഗി മുദ്ദേ, ഇഡ്ഡലി, മംഗലാപുരം ബൺസ്, ബിസി ബേലെ ബാത്ത്, പലാവ്, ഖരാബത്ത്, പൊങ്കൽ, ബ്രെഡ് ജാം, ചൗ ചൗ ബാത്ത് തുടങ്ങി നിരവധി വിഭവങ്ങൾ ഷെഡ്യൂൾ ചെയ്ത ദിവസങ്ങളിൽ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts