ബെംഗളൂരുവിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ:

ബെംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിൽ മോഷണം പോയ കുഞ്ഞുങ്ങളുമായി എത്തിയ ദമ്പതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

ബിഹാർ സ്വദേശികളായ പ്രമീള ദേവി, ഭർത്താവ് ബലറാം എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് ദമ്പതികൾ പിഞ്ചുകുട്ടിയോടും ആറുവയസ്സുകാരിയോടും സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത് കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്.

നേപ്പാളി സ്വദേശികളായ ദമ്പതികളുടെ രണ്ട് മക്കളെയാണ് ഇവർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പ്രമീളാദേവിയും ബലറാമും ചേർന്ന് ബെംഗളൂരുവിലെ കൊടിഗെഹള്ളിയിൽ നിന്ന് പട്ടാപ്പകൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് ഇരുവർക്കും വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്തതിനാൽ കുട്ടികളെ ബിഹാറിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു.

എന്നാൽ രാവിലെ 9.30ഓടെ കൊടിഗെഹള്ളിയിൽ നിന്ന് പ്രതികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

വീഡിയോയിൽ, ഒരു സ്ത്രീ അവരുടെ അടുത്തേക്ക് വരുമ്പോൾ പെൺകുട്ടിയും അവളുടെ പിഞ്ചുകുഞ്ഞായ സഹോദരനും റോഡിൽ കളിക്കുന്നത് കാണുകയും കുറച്ച് നേരം സംസാരിച്ചതിന് ശേഷം അവർ അവളോടൊപ്പം നടക്കുകയും ചെയ്യുന്നതും വിഡിയോയിൽ ദൃശ്യമായിരുന്നു.

കുട്ടികളെ കാണാതായി മണിക്കൂറുകൾക്ക് ശേഷം കൊടിഗെഹള്ളി പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേ പോലീസ് കുട്ടികളെ കൊടിഗെഹള്ളി പോലീസിന് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us