ബെംഗളൂരുവിൽ നിരോധിത ഇ-സിഗരറ്റുകൾ സംഭരിച്ച് വിൽപന നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: നിരോധിത ഇലക്‌ട്രോണിക് സിഗരറ്റുകൾ സൂക്ഷിച്ച് നഗരത്തിൽ ആളുകൾക്ക് വിൽക്കുന്ന അഞ്ചുപേരെ കോതനൂർ പോലീസ് അറസ്റ്റ് ചെയ്തു.

കോതനൂരിലെ രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഷോപ്പുകളിൽ നിന്ന് 26 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്, ഇറക്കുമതി ചെയ്ത സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു.

മജാമിൽ, മുഹമ്മദ് അഫ്സൽ, അബ്ദുൾ അജിദ്, അബ്ദുൾ സമീർ, മുഹമ്മദ് മുതാസാദിക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

പിടികൂടിയതുമായി ബന്ധപ്പെട്ട് കോതനൂർ പോലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റൊരാളാണ് പ്രതിക്ക് ഇ-സിഗരറ്റ് വിതരണം ചെയ്യുന്നതാണെന്നാണ് ആരോപണം.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

അതേ വർഷം തന്നെ പ്രാബല്യത്തിൽ വന്ന ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമപ്രകാരം 2019-ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും കൈവശം വയ്ക്കുന്നതും നിരോധിച്ചട്ടുണ്ട്.

ഈ നിയമപ്രകാരം, ഇ-സിഗരറ്റുകളുടെ ഇറക്കുമതി, കയറ്റുമതി, ഉത്പാദനം, നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചട്ടുമുണ്ട്.

ഈ നിയമപ്രകാരം കുറ്റക്കാരാകുന്ന ആളുകൾക്ക് ഒരു വർഷം തടവോ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ തടവും പിഴയും ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് 3 വർഷം വരെ തടവോ 5 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഇ-സിഗരറ്റുകൾ സൂക്ഷിക്കുന്നവർക്ക് 50,000 രൂപ പിഴയോ ഒരു മാസത്തെ തടവോ ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നു.

നിരോധനം ഉണ്ടായിട്ടും ഇലക്ട്രോണിക് സിഗരറ്റുകൾ അനധികൃതമായി പലയിടത്തും വിൽക്കുന്നതിനാൽ രാജ്യത്ത് വലിയ ആരോഗ്യ വെല്ലുവിളിയായി തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts