പിടികൂടാനുള്ള ശ്രമത്തിനിടെ നൽകിയ മയക്കുവെടിയേറ്റ് കാട്ടാന ചരിഞ്ഞു

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുദിഗെരെ താലൂക്കിൽ ശനിയാഴ്ച രാത്രി ആനകളെ പിടികൂടാനുള്ള ഓപ്പറേഷനിൽ മയക്കുവെടി വെച്ചതിനെത്തുടർന്ന് കാട്ടാന ചത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.  ശനിയാഴ്ച വൈകീട്ടാണ് സംഭവം.

മുടിഗെരെ മേഖലയിലെ ഉറുബഗെ ഗ്രാമപഞ്ചായത്ത് പരിധിയിൽ മനുഷ്യനെ ആക്രമിക്കുകയും ദുരിതം സൃഷ്ടിക്കുകയും ചെയ്ത മൂന്ന് ആനകളെ പിടികൂടാനാണ് ഒരാഴ്ച മുമ്പ് ആരംഭിച്ച ഓപ്പറേഷൻ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വെറ്ററിനറി വിദഗ്ധർ നടത്തിയ ക്യാപ്‌ചർ മിഷൻ ഒമ്പത് ഡിപ്പാർട്ട്‌മെന്റ് ഓഫീസർമാരുടെ സഹായത്തോടെ ശനിയാഴ്ച രാത്രി 10 മണിയോടെ ആനകളെ കണ്ടെത്തുകയും വെറ്ററിനറി ഡോക്ടർമാരായ മുജീബും വസീമും ചേർന്ന് അവയ്ക്ക് മയക്കുവെടി വെക്കുകയും ചെയ്തു.

എന്നാൽ, 50 മീറ്ററോളം ഓടിയ ആനകളിൽ ഒന്ന് തളർന്നുവീഴുകയായിരുന്നു. മയക്കുവെടി നൽകിയതോടെ മയങ്ങിയ ആന പിന്നീട് ഉണർന്നില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് അറിയിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ചിക്കമംഗളൂരു ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രമേഷ് ബാബു മാധ്യമങ്ങളോട്‌ സംസാരിക്കവേ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts