കുടകിൽ അപൂർവയിനം പല്ലിയെ കണ്ടെത്തി

ബെംഗളൂരു: കുടകിൽ അപൂർവ്വയിനം പല്ലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊമോഡോ പല്ലിയെയാണ് ഡ്രാഗൺ കണ്ടെത്തിയത്.

കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ കുന്ദ ഗ്രാമത്തിലാണ് പല്ലിയെ കണ്ടെത്തിയത്.

കൊടണ്ടേര ഗ്രാമവാസിയായ ദിലീപിന്റെ വീടിനടുത്താണ് പല്ലി പ്രത്യക്ഷപ്പെട്ടത്. ആറടി നീളമുള്ള പല്ലിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ.

ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക,ഫ്ളോർസ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളിൽ കണ്ടുവരുന്നു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ഏകദേശം 3 മീറ്റർ നീളം വെയ്ക്കുന്ന പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഐയുസിഎൻ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന ഒരു കോമഡോ ഡ്രാഗൺ പത്തടിവരെ നീളം വെയ്ക്കും. ഇവയുടെ ശരാശരി ഭാരം 90 മുതൽ 136 കിലോഗ്രാം വരെ.

മരങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഏകദേശം അഞ്ച് വയസ് എത്തുന്നതോടെ ഇവ മരങ്ങളിൽ നിന്ന് വാസസ്ഥലം മാറ്റുകയാണ് പതിവ്.

മാംസഭോജികളാണ് ഇവ. മണിക്കൂറിൽ 19.3 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ള പല്ലികളാണിവ. ഇരയെ പതിയിരുന്ന് പിടിക്കുന്ന സ്വാഭാവമാണ് ഇവയ്ക്ക്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

സാധാരണയായി അഴുകിയ മാംസങ്ങളോ മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളോ ആണ് ഇവ ഭക്ഷണമാക്കുന്നത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts