വിദ്വേഷപരാമർശ കേസിൽ സുധീർ ചൗധരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

sudeer chowdari

ബെംഗളൂരു : ചാനൽപരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ഹിന്ദി വാർത്താചാനലായ ആജ്തകിന്റെ കൺസൾട്ടിങ് എഡിറ്റർ സുധീർ ചൗധരിയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.

അതേസമയം, സുധീർ ചൗധരിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുള്ള കേസാണിതെന്ന് വാദത്തിനിടെ കോടതി പറഞ്ഞു.

കർണാടക സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കിയ സാവലംബി സാരഥി പദ്ധതിയെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കും വിധം തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചെന്ന പരാതിയിലാണ് സുധീർ ചൗധരിയുടെ പേരിൽ ബെംഗളൂരു ശേഷാദ്രിപുരം പോലീസ് കേസെടുത്തത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഹർജിയിൽ ബുധനാഴ്ച തീർപ്പുകൽപ്പിക്കുമെന്ന് പറഞ്ഞ കോടതി അതുവരെ ധൃതിപിടിച്ച് നടപടിയെടുക്കരുതെന്ന് പോലീസിനോട് നിർദേശിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദൻഗൗഡർ വ്യക്തമാക്കി.

പക്ഷേ, കേസിന്റെ നടപടികൾ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.

സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പ് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണിത്. ആജ് തക് ചാനലിനെതിരെയും കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
[masterslider id="10"]

Related posts