കേരളത്തിലെ നിപ ബാധ; സംസ്ഥാനത്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക ആരോഗ്യ വകുപ്പ് ; വിശദാംശങ്ങൾ

ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടക ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച സർക്കുലർ പുറപ്പെടുവിച്ചു,

കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കർണാടക ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിക്കുകയും .

കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂരു എന്നീ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 4 സ്ഥിരീകരിച്ച നിപ കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അണുബാധ പകരുന്നത് തടയാൻ കേരള സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രാലയം സർക്കുലറിൽ പറഞ്ഞു.

അണുബാധ പടരുന്നത് തടയുന്നതിനും നിരീക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുമായി സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്ക് വകുപ്പ് മാർഗനിർദേശങ്ങൾ നൽകി.

  • കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശന സമയത്ത്, പ്രത്യേകിച്ച് അതിർത്തി ജില്ലകളിൽ പനി നിരീക്ഷണത്തിനായി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കൽ,
  • രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക,
  • അനാവശ്യ പരിഭ്രാന്തി ഒഴിവാക്കുക,
  • പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) വരെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുക
  • നിപ ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ ക്വാറന്റൈൻ ചെയ്യുന്നതിനായി ജില്ലാ ആശുപത്രികളിൽ കുറഞ്ഞത് രണ്ട് കിടക്കകളെങ്കിലും റിസർവ് ചെയ്യുക
  • കൂടാതെ നെഗറ്റീവ് പ്രഷർ ഐസിയു എന്നിവ തിരിച്ചറിയുക.
  • കൂടാതെ എല്ലാത്തിനും ഉപരിയുമായി കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങളോടും ആരോഗ്യപ്രവർത്തകരോടും നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us