ക്ഷേത്രത്തിൽ സംഭാവനയായി നൽകിയത് നൂറ് കോടിയുടെ ചെക്ക് ; ഭക്തൻറെ അക്കൗണ്ടിൽ ആകെ ഉള്ളത് 17 രൂപ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ.

ചെക്ക് മാറ്റാൻ ബാങ്കിലെത്തിയപ്പോൾ ഭക്തന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് 17 രൂപ. ആന്ധ്രയിലെ സീമാചലത്തിലാണ് സംഭവം.

സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ സർപ്രൈസ് ആയി 100 കോടി ചെക്ക് നിക്ഷേപിച്ചത്.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

ബോഡ്ഡെപള്ളി രാധാകഷ്ണ എന്നയാളാണ് കൊടക് മഹീന്ദ്രയുടെ ബാങ്കിൻറെ പേരിലുള്ള ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്.

ചെക്ക് ലഭിച്ച ക്ഷേത്ര ഭാരവാഹികൾ അടുത്തുള്ള കൊടക് മഹീന്ദ്രയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് ശരിക്കും സർപ്രൈസായത്.

‘ഭക്തൻറെ’ അക്കൗണ്ടിൽ ആകെയുള്ളത് 17 രൂപ. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഭക്തനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts