നഗരത്തിലെ ഫുഡ് സ്ട്രീറ്റ് ഇനി ചുവപ്പ് നിറമണിയും

ബെംഗളൂരു: വിവി പുരം പ്രദേശത്തെ ഫുഡ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന തിണ്ടി ബീഡി അക്ഷരാർത്ഥത്തിൽ ചുവപ്പ് നിറമാക്കുന്നു.

200 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റോഡ് ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) തീരുമാനിച്ചിരിക്കുന്നത്.

നഗരത്തിലെ ഫുഡ്‌ ഡെസ്റ്റിനേഷന്റെ ദൃശ്യാനുഭവം വർദ്ധിപ്പിക്കുന്നതിനാണ് തെരുവിന് കളർ കോട്ടിംഗ് നൽകുന്നത്.

ഇത് തെരുവ് ഭക്ഷണപ്രേമികൾക്ക് വലിയ ആകർഷണ കേന്ദ്രമാണ്. അഞ്ച് കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഞങ്ങൾ അൾട്രാടെക് സിമന്റിൽ
നിന്നുള്ള ഒരു പുതിയ കോൺക്രീറ്റ് പിഗ്മെന്റ് പരീക്ഷിക്കുകയാണ്.

നടപ്പാതയുടെ നിർമാണം ബാക്കിയുള്ളതിനാൽ ഉടൻ പൂർത്തിയാകും. വീതികൂട്ടിയ നടപ്പാതകൾ, സന്ധ്യയ്ക്ക് ശേഷം തെരുവിലെ കാൽനടയാത്ര, ചർച്ച് സ്ട്രീറ്റ് പോലെയുള്ള അന്തരീക്ഷം, ഉപഭോക്താക്കൾക്കുള്ള മേശകൾ, ഹാൻഡ് വാഷ് ഏരിയ, പ്രവേശന പ്ലാസ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

റോഡിൻറെ ജോലികൾ 70% പൂർത്തിയാക്കി, ബാക്കിയുള്ളവ വരും ദിവസങ്ങളിൽ പൂർത്തിയാക്കും എന്നും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു പൊതു ഇടം എങ്ങനെ കൂടുതൽ ഉപയോക്തൃ സൗഹൃദവും കാഴ്ചയ്ക്ക് ആകർഷകവുമാക്കാം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഫെയ്‌സ്‌ലിഫ്റ്റ് എന്ന് ബിബിഎംപി സോണൽ കമ്മീഷണർ (സൗത്ത്) ജയറാം റായ്‌പുര പറഞ്ഞു.

എല്ലാ വൈകുന്നേരങ്ങളിലും സന്ദർശകരുടെ സ്ഥിരമായ ഒഴുക്കിനും വാരാന്ത്യങ്ങളിൽ കനത്ത തിരക്കിനും സാക്ഷ്യം വഹിക്കുന്ന ഫുഡ് സ്ട്രീറ്റിൽ വിവിധ ഇഡ്ഡലികൾ, ദോശകൾ, ചാറ്റുകൾ, ഐസ്ക്രീമുകൾ, ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ഭക്ഷണശാലകളാണ്.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

ഡ്രെയിനേജ്, ജലവിതരണ കണക്ഷൻ, കേബിൾ ലൈൻ ഡക്‌റ്റ്, കേബിൾ ചേംബർ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയായതായി ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മഹന്തേഷ് പറഞ്ഞു.

നേരത്തെ ഈ തെരുവ് ‘സീറോ വേസ്റ്റ്’ ഫുഡ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒരു ആഴ്ചയിൽ, ഭക്ഷണശാലകളിൽ ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ, നനഞ്ഞ മാലിന്യങ്ങൾ എന്നിവയുൾപ്പെടെ 10 ക്വിന്റലോളം ഖരമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. വാരാന്ത്യങ്ങളിൽ മാലിന്യം 15 ക്വിന്റലോളം കൂടും. മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്നത് പൗരസമിതി തുടരും, വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us