ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായറാഴ്ച വൈകുന്നേരം സൈന്യത്തിന്‍റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെ ആക്രമണം നടത്തിയ സംഘത്തിനു നല്‍കിയ തിരിച്ചടിയില്‍ ഭീകരനനുള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരന്‍റെയും മൂന്നു നാട്ടുകാരുടെയും മൃതദേഹങ്ങൾ രാത്രി തന്നെ കണ്ടെത്തിയിരുന്നു.

ഇന്നലെ നടത്തിയ തിരച്ചിലിൽ മറ്റൊരു ഭീകരന്‍റെയും ഒരു നാട്ടുകാരന്‍റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആമിർ അഹമ്മദ് മാലിക്, ആഷിഖ് ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ആമിർ അഹമ്മദ് മാലിക് കഴിഞ്ഞ ജൂലൈയിലാണു ലഷ്കർ അംഗമായത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ചെക്പോസ്റ്റില്‍ നടക്കുന്ന വാഹന പരിശോധനയ്ക്കിടെ, നിർത്താതെപോയ കാറില്‍ നിന്നും വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വെടിവയ്പിനെ തുടർന്നു വിഘടനവാദ സംഘടനകളുടെ സംയുക്ത മുന്നണി ഇന്നലെ കശ്മീരിൽ ബന്ദാചരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇതേസമയം, വെടിവയ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു ജമ്മു കശ്മീർ ഡിജിപി എസ്.പി.വെയ്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts