പെരുവഴിയിൽ ട്രാഫിക് പോലീസുകാരന് മർദനം സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ട്രാഫിക് പോലീസുകാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാൻ, ഫഹദ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ബാനസവാടി ട്രാഫിക് പിഎസിലെ ഒരു ട്രാഫിക് കോൺസ്റ്റബിളിന് തന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് മർദ്ദനമേറ്റതെന്ന് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ എം എൻ അനുചേത് ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രതികൾക്ക് എതിരെ ക്രിമിനൽ കേസ് ബാനസ്വാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതി പിടിയിലായി. കൂടുതൽ അന്വേഷണം തുടരുകയാണ്.

https://twitter.com/accidental_cmo/status/1682023590206771201?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682023590206771201%7Ctwgr%5Ed240e5a772bbf9e01e7ebca2ceff9daf7c7753ef%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news9live.com%2Fcrime%2Fbengaluru-man-assaults-traffic-policeman-for-clamping-car-in-no-parking-zone-arrested-2221087

റിപ്പോർട്ടുകൾ പ്രകാരം ജൂൺ 11 ന് വൈകുന്നേരം 6 മണിയോടെ ഇരയായ ഉമേഷ് പാർക്കിംഗ് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. എച്ച്ആർബിആർ ലേഔട്ടിലെ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്തിരുന്ന കാർ ക്ലാമ്പ് ചെയ്തതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോൺസ്റ്റബിളിനെ രണ്ട് പേര് ചേർന്ന് ആക്രമിച്ചത്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

ബാനസവാടി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ഉമേഷാണ് സുലൈമാന്റെ കാർ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്‌തിരിക്കുന്നതായി കണ്ടെത്തിയത്. നിയമം ലംഘിച്ചതിനാൽ ആണ് ഉമേഷ് ക്ലാമ്പ് ചെയ്തത്.

വാഹന ഉടമയ്ക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് രണ്ട് പേർ ഉണ്ടായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യയെ ട്രിനിറ്റി ഗ്യാസ്‌ട്രോ എന്ററോളജി ആൻഡ് ലിവർ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. റോഡിലെ എടിഎമ്മിന് പുറത്തുള്ള നോ പാർക്കിംഗ് സോണിലാണ് ഭർത്താവ് കാർ പാർക്ക് ചെയ്തത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

എന്നാൽ, ക്ലാമ്പ് നീക്കം ചെയ്യാൻ ശ്രമിച്ചക്കുന്നത് കണ്ട ഉമേഷും കാര് യാത്രക്കാരായ രണ്ട് പുരുഷന്മാർ തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു. കോൺസ്റ്റബിളും പുരുഷന്മാരും തമ്മിലുള്ള വാക്കേറ്റം ജനക്കൂട്ടത്തിന്റെ ശ്രദ്ധയിൽപെട്ടത്തോടെ കാര് യാത്രക്കാരായ ഇരുവരെയും കൂടുതൽ പ്രകോപിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ, അവർ ഉമേഷിനെ അടിക്കുകയായിരുന്നു, ഉമേഷിന്റെ തലയ്ക്കും മുഖത്തിനും കഴുത്തിനും പരിക്കേൽപ്പിച്ചു. കാർ യാത്രികരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളിൽ ഒരാൾ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബലഹീനത കാരണം റോഡിൽ വീണു.

ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഉമേഷ് എഫ്‌ഐആർ ഫയൽ ചെയ്തത്. പരിക്കുകൾക്കുള്ള മരുന്ന് സ്വീകരിച്ചിട്ടുണ്ടെങ്കിലും തലയുടെയും കഴുത്തിന്റെയും ഇടതുവശത്തെ വീക്കം ഇനിയും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts