മേഡഹള്ളി തീ ദുരന്തം: ഏഴ് തൊഴിലാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഹൊസക്കോട്ടിന് സമീപമുള്ള മേഡഹള്ളി ഗ്രാമത്തിലെ താമസമുറിയിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ എട്ട് തൊഴിലാളികളിൽ ഏഴ് പേർ ചികിത്സയിലിരിക്കെ മരിച്ചു.

സനോദ് എന്ന സനോജ് ശർമ്മ, അമിത് കുമാർ മണ്ഡൽ, ചന്ദ്ര പാൽ, തിലക് റാം, നീരജ് ഭാരതി, ലക്ഷ്മണ, സമയ് എന്ന സുമയ ഗുപ്ത എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട എട്ടാമത്തെ യുവാവ് അൻസാരി വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ജീവനുവേണ്ടി പോരാടുകയാണ്.

അപകടം നടന്ന അതേ ദിവസം പുലർച്ചെ 3.55 ഓടെയാണ് എട്ടുപേരെയും വിക്ടോറിയയിലേക്ക് മാറ്റിയത്. എല്ലാവരും നിർമാണ തൊഴിലാളാണ് ഉത്തർപ്രദേശ്, ബിഹാർ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കരാറുകാരൻ അരവിന്ദ് ഗുപ്തയാണ് ഇവരെ വാടകയ്ക്ക് എടുത്തട്ടുള്ളത്. മേഡഹള്ളി ഗ്രാമത്തിലെ 15X10 മുറിയിലാണ് ഇവരെ പാർപ്പിച്ചിരുന്നത്.

  ആരോഗ്യപ്രശ്നം, സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറിൽ നിന്ന് എൽപിജി വാതകം ചോർന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അതിരാവിലെ തന്നെ തീഗോളങ്ങൾ പടരാൻ തുടങ്ങി. സംഭവസ്ഥലം സന്ദർശിച്ച പോലീസ് ആദ്യം ഇത് ചെറിയ അപകടമാണെന്നാണ് കരുതിയത് എന്നാൽ ഇരകൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും പോലീസ് വ്യക്തമാക്കി

ബെംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടിയാണ് പൈപ്പിൽ നിന്ന് വാതകം ചോർന്ന് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ പോലീസിന്റെ കണ്ടെത്തൽ.

  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

തൊഴിലാളികളിലൊരാൾ മുറിയിൽ സിഗരറ്റോ ബീഡിയോ കത്തിച്ചതാകാമെന്ന് അനുഗൊണ്ടനഹള്ളി പോലീസ് സംശയിക്കുന്നു. ഫോറൻസിക് സയൻസ് ലബോറട്ടറിയും (എഫ്എസ്എൽ) ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ച് അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കു മി ന്നും ഡോക്ടർമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
[masterslider id="10"]

Related posts

Click Here to Follow Us