മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച ജഗലുരു താലൂക്കിലെ ബസവനകോട്ട് ഗ്രാമത്തിൽ ഡ്രെയിനേജ് വൃത്തിയാക്കുകയായിരുന്ന രണ്ട് നഗരസഭാ തൊഴിലാളികൾ വിശവാദകം ശ്വസിച്ച് ചിഗത്തേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.

ബസവനകോട് ഗ്രാമത്തിലെ ദുണ്ടപ്പ (45), നാഗപ്പ (42) എന്നിവരാണ്  ശ്വാസംമുട്ടി മരിച്ചത്. ബസവനകോട്ട് വില്ലേജിലെ പഞ്ചായത്ത് വികസന ഓഫീസർ ശശിധർ പാട്ടീൽ ദുണ്ടപ്പയോടും നാഗപ്പയോടും സുരക്ഷാ ക്രമീകരണങ്ങൾ നൽകാതെ അടഞ്ഞുകിടക്കുന്ന ഡ്രെയിനേജ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തൊഴിലാളികൾ ഡ്രെയിനേജിൽ നിന്ന് വിഷവാതകം ശ്വസിക്കുകയും തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ അർസിക്കെരെ പിഎച്ച്സിയിലേക്ക് മാറ്റി. ഇവരെ അർസികെരെയിൽ പ്രാഥമിക ശുശ്രൂഷ നൽകി ചിഗട്ടേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അതേസമയം, ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ ദുണ്ടപ്പയ്ക്കും നാഗപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി ജഗലുരു താലൂക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ്രശേഖർ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് തൊഴിലാളികളുടെ മരണകാരണങ്ങളെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട്, ഇസഡ്‌പി സിഇഒ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഫായി കരംചാരി കമ്മീഷൻ ചെയർപേഴ്‌സൺ എം ശിവണ്ണ കോട്ടെ പറഞ്ഞു.

തൊഴിലാളികളോട് മാൻഹോളിൽ കയറാൻ ആവശ്യപ്പെടുന്നതിന് മുമ്പ് മതിയായ മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു. സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് തൊഴിലാളികൾ നാലടി മാൻഹോളിൽ കയറിയത്. ഇത് അവരുടെ മരണത്തിൽ കലാശിച്ചുവെന്നും വ്യാഴാഴ്ച ദുണ്ടപ്പയുടെയും നാഗപ്പയുടെയും കുടുംബാംഗങ്ങളെ സന്ദർശിക്കുകയും അവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും ശിവണ്ണ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us