വിദ്യാർത്ഥികളെ രാവണൻ എന്നും വിളിക്കുന്നുന്നുണ്ട് എന്തിനാണ് കസബ് വിഷയത്തിൽ പൊട്ടിത്തെറിക്കുന്നത്; വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്

B. C. Nagesh

ബെംഗളൂരു: മുസ്ലീം വിദ്യാർത്ഥിയെ കസബ് എന്ന് വിളിച്ച സാസംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പ്രതികാരികരിച്ചു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) അധ്യാപകൻ മുസ്ലീം വിദ്യാർത്ഥിയെ കസബ് എന്ന് വിളിച്ച സംഭവം നിർഭാഗ്യകരമാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ടീച്ചർ കസബ് എന്ന പേര് ഉപയോഗിക്കാൻ പാടില്ലായിരുന്നു. പക്ഷെ അത് അത്ര സീരിയസ് അല്ല എന്ന് എനിക്കും തോന്നുന്നു. എന്നാണ് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വിഷയത്തോട് പ്രതികരിച്ചത്.

നമ്മൾ രാവണന്റെ പേര് പല വിദ്യാർത്ഥികൾക്കും പലതവണ ഉപയോഗിയട്ടുണ്ട്. ശകുനി എന്ന പേര് നമ്മൾ പലതവണ കുട്ടികൾക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ അതൊന്നും ഒരു പ്രശ്നമായി മാറുന്നില്ല. എന്നാൽ ഒരു പ്രത്യേക സമുദായത്തിൽ പെട്ട കസബിന്റെ പേര് എന്തുകൊണ്ടാണ് ഒരു പ്രശ്നമാകുന്നത്? എന്നാൽ എന്തുകൊണ്ടാണ് ചില പേരുകൾ ദേശീയ വിഷയമാകുന്നത്?” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

26/11 മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരൻ മുഹമ്മദ് അജ്മൽ കസബിനെ പരാമർശിച്ച് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസർ ക്ലാസിലെ മുസ്ലീം വിദ്യാർത്ഥിയെ കസബ് എന്ന് വിശേഷിപ്പിച്ചിരുന്നു. വിദ്യാർത്ഥിയോട് എന്താണ് പേര് എന്ന് പ്രൊഫസർ ചോദിക്കുകയും വിദ്യാർത്ഥി തന്റെ പേര് നൽകുകയും ചെയ്തപ്പോൾ, “അയ്യോ, നിങ്ങൾ കസബിനെ പോലെയാണ്” എന്ന് പ്രൊഫസർ മറുപടി നൽകി. പ്രഫസറെ നേരിടുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

ഇത്തരത്തിലുള്ള താരതമ്യം ഉചിതമാണോ എന്ന് മന്ത്രിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “സർക്കാർ നടപടി സ്വീകരിച്ചു. അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിഷയം അവസാനിപ്പിക്കേണ്ടതായിരുന്നു. വിദ്യാർത്ഥികൾക്ക് നമ്മൾ പൊതുവെ രാവണന്റെ പേരാണ് ഉപയോഗിക്കുന്നത്. രാവണൻ പോസിറ്റീവ് കഥാപാത്രമാണോ? കോളേജിൽ നടന്നത് അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് ഇത് അനുപാതത്തിൽ നിന്ന് പുറത്തെടുക്കുന്നത്? അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാൻ പറയുന്നില്ല, മറിച്ച് അത് ഒരു ചെറിയ പ്രശ്നമാണ്, എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts