ഒളിവിലുള്ള റൗഡിയോടോത്ത് വേദി പങ്കിട്ട് ബെംഗളൂരുവിലെ ബിജെപി നേതാക്കൾ

ബെംഗളൂരു: സംസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ, സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പ്രകാരം ഒളിവിലായിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയായ ‘സൈലന്റ്’ സുനിലുമായി വേദി പങ്കിട്ടത് വിവാദമായി. യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് നവംബർ 27 ഞായറാഴ്ച സുനിലിനൊപ്പം രക്തദാന ക്യാമ്പിൽ പങ്കെടുത്തത്.

ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ചിക്ക്പേട്ട് എംഎൽഎ ഉദയ് ഗരുദാഹർ, ബെംഗളൂരു സൗത്ത് ബിജെപി പ്രസിഡന്റ് എൻആർ രമേഷ് തുടങ്ങിയവരും റൗഡിയായ സൈലന്റ്’ സുനിലിനൊത്ത് വേദിയിൽ ഉണ്ടായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു, ഇതിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞോ എന്ന് ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് ചോദിച്ചു.

  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

ക്രിമിനലുകൾക്ക് ബിജെപിയുമായി ബന്ധമുണ്ടെങ്കിൽ, സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് എങ്ങനെ കുറയും. @ജ്ഞാനേന്ദ്രഅരാഗ, നിങ്ങളുടെ വകുപ്പിന് റൗഡികളെ പിടിക്കാനുള്ള കഴിവില്ലേ, അതോ പോലീസുകാരെ നിങ്ങൾ തന്നെ തടഞ്ഞോ? ബിജെപി നേതാക്കൾ എങ്ങനെയാണ് റൗഡിയെ പിടികൂടിയത്? ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലേ?” എന്ന്നിങ്ങന്നെ നിരവധി ചോദ്യങ്ങളാണ് കോൺഗ്രസ് ബി ജെ പിയ്ക്ക് എതിരെ ഉന്നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us