കുഴിച്ചു കുളമാക്കിയ റോഡുകളിൽ യാത്രക്കാരുടെ ദുരിതയാത്ര

ബെംഗളൂരു: ഹെസറഘട്ട മെയിൻ റോഡിൽ ചോർന്നൊലിക്കുന്ന പൈപ്പ് ലൈൻ ശരിയാക്കാൻ കുഴിച്ച കുഴിക്ക് ചുറ്റും സ്ഥാപിച്ച താൽക്കാലിക ബാരിക്കേടിൽ ഇരുചക്രവാഹനം ഇടിച്ച് കുടുംബത്തിലെ ഏക വരുമാനക്കാരനായ ദാസറഹള്ളിയിലെ ടെക്‌നീഷ്യൻ ആനന്ദപ്പ എസ് (46) മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഭാര്യയും രണ്ട് പെൺമക്കളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.

നഷ്ടപരിഹാരത്തിനായി കുടുംബം ബി ഡബ്ലിയു എസ് എസ് ബിയുടെയും (BWSSB ) ബി ബി എം പിയുടെയും ( BBMP ) വാതിലുകളിൽ മുട്ടിയെങ്കിലും അധികൃതർ സഹായിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുഴിച്ചതും വെളിച്ചമില്ലാത്തതുമായ റോഡ് ശ്രദ്ധിക്കാതെ ബി ഡബ്ലിയു എസ് എസ് ബി ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ ആനന്ദപ്പ മരിക്കില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നിരുന്നാലും ഇതൊരു ഒറ്റപ്പെട്ട കഥയല്ല.

റോഡിൽ ഉണ്ടായിവരുന്ന കുഴികൾക്ക് പുറമെ കുഴിച്ച കുഴികളും ശ്രദ്ധയിൽപ്പെടാതെ ദീർഘനേരം സൂക്ഷിക്കുന്നത് മുതൽ കേടായ വഴിവിളക്കുകൾ ശരിയാക്കുന്നതിൽ അടിയന്തര ശ്രദ്ധ കാണിക്കാത്തത് വരെ, ഭരണപരമായ അലംഭാവം ബെംഗളൂരുവിലെ സുരക്ഷിതമായ യാത്ര അപകടകരമാക്കുന്നു. അതേസമയം അശ്രദ്ധമായ ഡ്രൈവിംഗ് പ്രശ്നം വർദ്ധിപ്പിക്കുമ്പോൾ വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവും അപകടങ്ങളുടെ എണ്ണത്തിലും പങ്കുവഹിക്കുന്നു.

2022 സെപ്തംബർ വരെ ബെംഗളൂരുവിൽ റോഡപകടങ്ങളിൽ 562 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിവർഷം മരിക്കുന്നവരുടെ എണ്ണം 610ൽ നിന്ന് 740 ആയി. ബെംഗളൂരുക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഔട്ടർ റിംഗ് റോഡ്, ബല്ലാരി റോഡ്, ഹൊസൂർ റോഡ് എന്നിവ നഗരത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us