മലിനജലം കുടിച്ച് വീണ്ടും 1 മരണം 15 പേർ ആശുപത്രിയിൽ

water

ബെംഗളൂരു: കലബുറഗി ജില്ലയിലെ ഗൊബ്ബൂർ വാഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുതലാണ് മലിനജലം കുടിച്ച് ആളുകൾക്ക് അസുഖം ബാധിച്ച് തുടങ്ങിയത്. രോഗബാധിതയായി മൂന്ന് ദിവസത്തിനുള്ളിൽ സൈബന്ന ബജൻത്രി (50) ആണ് മരിച്ചത്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

തുടർന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്ന 16 ജല പൈപ്പ് ലൈനുകളിൽ നിന്നുള്ള സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചതിൽ 11 എണ്ണത്തിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തി. പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടായാതായും മഴവെള്ളം കുടിവെള്ളത്തിൽ കലർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

മരിച്ച സായിബണ്ണയുടെ മക്കളായ ഭീമാബായി (25), ജഗദേവി (22) എന്നിവർക്കും സുഖമില്ലാതായിരുന്നു. ഇവരെയെല്ലാം ഡോംഗരാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ച ശേഷം ഹുമനാബാദ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts