പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ പണപ്പിരിവ്, ബിബിഎംപി ജീവനക്കാർക്കെതിരെ പരാതി

ബെംഗളൂരു: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ബിബിഎംപി ജീവനക്കാർ നഗരത്തിലെ വ്യാപാരികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി.

നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കിയതിനാൽ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നു എന്നാണ് പരാതി. കൈക്കൂലിയുടെ പേരിൽ ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ആണ് കൂടുതൽ ക്ഷീണം. 

ദിവസത്തിൽ 2,3 തവണ ബിബിഎംപി മാർഷൽമാരുടെ നേതൃത്വത്തിൽ ജീവനക്കാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ഇതിന്റെ പേരിൽ വ്യാപാരികളും മാർഷൽമാരും തമ്മിൽ തർക്കവും ഉണ്ടാവുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us