ബാധയൊഴിപ്പിക്കലിന്റെ പേരിൽ പീഡനം, തന്ത്രി അറസ്റ്റിൽ

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരിൽ തന്ത്രി 15 കാരിയെ പലതവണ ബലത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താൻ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരിൽ 65 കാരനായ തന്ത്രി ചിന്ന പൂസാരി പെൺകുട്ടിയെ പലതവണ ബലത്സംഗം ചെയ്തുവെന്നാണ് പരാതി.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

തന്ത്രി കുട്ടിയെ ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് പെൺകുട്ടി നടന്ന കാര്യങ്ങൾ വീട്ടുകാരോട് വിവരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
[masterslider id="10"]

Related posts