അമ്മയുടെ മരണം മകനെ വിഷാദ രോഗിയാക്കി, കാർ നദിയിൽ ഒഴുക്കി യുവാവ്

ബെംഗളൂരു: അമ്മയുടെ മരണശേഷം കടുത്ത വിഷാദത്തിന്റെ പിടിയിൽ ആയിരുന്നു രൂപേഷ് എന്ന യുവാവ് തന്റെ കാർ നദിയിൽ ഒഴുക്കി. ബെംഗളൂരു സ്വദേശിയായ രൂപേഷ് തന്റെ സ്വന്തം ബിഎംഡബ്ലൂ കാർ ആണ് കാവേരി നദിയിൽ ഒഴുക്കിയത്.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് നിമിഷംബ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അമ്മയുടെ മരണശേഷം വിഷാദരോഗിയായി മാറിയതാണ് രൂപേഷ് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഇയാള്‍ തന്‍റെ ബിഎംഡബ്ല്യു കാര്‍ കാവേരി നദിയിലേക്ക് തള്ളിയിടുകയായിരുന്നു

നദിയില്‍ മുങ്ങിയ കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഉടമ രൂപേഷിനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളുടെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ച്‌ ബന്ധുക്കളെ വിവരമറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts