മലയാളി ബൈക്ക് റേസിംഗ് താരത്തിന്റെ മരണം, ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് റേസിങ് താരം മാഹി സ്വദേശി അഷ്ബാഖിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർ ടി നഗറിലെ സുമേറ പർവേസിനെയാണ് രാജസ്ഥാൻ പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഇവരെ ജയ്‌സാൽമറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ഇവരെ വിട്ടു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

കഴിഞ്ഞ 3 വർഷത്തോളം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു സുമേറ . കേസിലെ മറ്റ് പ്രതികളിൽ ഒരാളെ ഇനിയും പോലീസ് കണ്ടെത്തിയിട്ടില്ല. കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എ ന്നിവരെ നേരത്തെ തന്നെ പോലീസ് പിടിച്ചിരുന്നു.

2018 ഓഗസ്റ്റ് 16 നാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. റേസിങ് പരിശീലനത്തിനിടെയാണ് അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts