ഡിഎംകെ പ്രവർത്തകന്റെ കൊലപാതകം: അഡയാർ നദിയിൽ ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.

SUICIDE

ചെന്നൈ: റോയപുരത്തെ വീട്ടിൽ 65 കാരനായ ഡിഎംകെ പ്രവർത്തകന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തി ഒരു ദിവസം പിന്നിട്ടിട്ടും അഡയാർ നദിയിൽ കൊല്ലപ്പെട്ടയാളുടെ തലയ്ക്കും കൈയ്ക്കും വേണ്ടിയുള്ള പോലീസ് തിരച്ചിൽ തുടരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മരണപെട്ട പ്രവർത്തകന്റെ ശരീരഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചതായി പിടിയിലായ പ്രതികൾ അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നത്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

പണമിടപാടുകാരനും ഡിഎംകെ പ്രവർത്തകനുമായ എസ് ചക്രപാണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എം വസീം (35), ഇയാളുടെ സഹോദരി തമീം ബാനു (40), ഡില്ലി ബാബു (29) എന്നിവരെയും കേസുമായി ബന്ധപ്പെട്ട് റോയപുരം പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts