ഉച്ചഭാഷിണി തർക്കം; കോൺഗ്രസ് മുസ്ലീം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം നേതാക്കൾ മെയ് 9 തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ കണ്ട് സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിന് ആവശ്യമായ നടപടികളും മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ആസാൻ വായിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ സംസ്ഥാനത്തെ വലതുപക്ഷ ഗ്രൂപ്പുകൾ പ്രതിഷേധം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

ശബ്ദമലിനീകരണം ഒരു മതവുമായോ സമുദായവുമായോ ബന്ധപ്പെടുത്തരുതെന്നും കോടതി വിധികൾ നടപ്പാക്കാൻ സർക്കാർ ചട്ടങ്ങൾ രൂപീകരിക്കണമെന്നും മുഖ്യമന്ത്രിയെ കാണാനെത്തിയ പ്രതിനിധി സംഘത്തെ നയിച്ച നിയമസഭയിലെ കോൺഗ്രസ് ഉപനേതാവ് യു.ടി.ഖാദർ പറഞ്ഞു.

കോൺഗ്രസ് നിയമസഭാംഗങ്ങളായ എൻ എ ഹാരിസ്, നസീർ അഹമ്മദ്, രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്രമസമാധാനപാലനം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ അവർ രാജിവെക്കട്ടെ എന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts