കരാറുകാരന്റെ മരണം ;കമ്പനിക്കെതിരെ ബന്ധുക്കൾ

ബെംഗളൂരു: ബെളഗാവിയിൽ കരാറുകാരൻ ബസവരാജ് കഴിഞ്ഞ ദിവസം ചിക്കമഗളൂരു ബാളെ ഹൊന്നൂരിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മരണത്തിൽ കമ്പനിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി.

ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനി 1.20 കോടി രൂപ നൽകാൻ ഉണ്ടായിരുന്നെന്നും ഇത് ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ബസവരാജയെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

സമാനമായ സംഭവം കുറച്ച് ദിവസം മുൻപും കർണാടകയിൽ ഉണ്ടായിട്ടുണ്ട്. 4 കോടി രൂപയുടെ ബിൽ മാറാൻ മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരൻ ആണ് അന്ന് ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us