പരിസ്ഥിതിക്ക് ഭീഷണിയായി അറവുശാലകളിൽ നിന്ന് അനധികൃത മാലിന്യം തള്ളൽ

ബെംഗളൂരു: ദിവസങ്ങൾക്ക് ശേഷം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ബിബിഎംപി അറവുശാലകൾക്കെതിരെ ശക്തമായി മുന്നിട്ടിറങ്ങി. ബെംഗളൂരുവിൽ പ്രതിദിനം കശാപ്പ് ചെയ്യപ്പെടുന്ന മൃഗങ്ങൽ 25% ൽ താഴെ മാത്രമാണ്, എന്നാൽ നിയമവിരുദ്ധമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാലിന്യ നിർമാർജനവും എന്നുള്ള ഭീഷണിക്ക് അറുതിവരുത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ഇറച്ചി വ്യാപാരികളെ കേന്ദ്രീകരിച്ചിരുന്നു അന്വേഷണം.

ബെംഗളൂരു അർബൻ ജില്ലയിൽ പ്രതിദിനം 15,000 മുതൽ 40,000 വരെ ആടുകൾ, എരുമകൾ, പന്നികൾ എന്നിവയെ കശാപ്പുചെയ്യുന്നതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നുണ്ട്. എന്നാൽ കടകളിൽ നിന്ന് മൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ആരും നിരീക്ഷിക്കുന്നില്ല. വാരാന്ത്യങ്ങളിലും ചില ഉത്സവ ദിവസങ്ങളിലും ഇറച്ചി ഉപഭോഗം കൂടുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതിദിനം ശരാശരി 15,000 മുതൽ 20,000 വരെ മൃഗങ്ങളെ കൊല്ലുന്നതിൽ ചില ഉത്സവ ദിവസങ്ങളിൽ ഇത് 40,000 ആയി വരെ ഉയരും. രക്തം ഉൾപ്പെടെയുള്ള മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും അഴുക്കുചാലുകളിലേക്കാണ് പോകുന്നതെന്നും ഇത് ഒരു പ്രധാന മലിനീകരണമാണെന്നും കെഎസ്പിസിബി വൃത്തങ്ങൾ അറിയിച്ചു.

ടാനറി റോഡ്, കെആർ മാർക്കറ്റ്, പോട്ടറി ടൗൺ എന്നിവിടങ്ങളിലെ അറവുശാലകളിൽ പ്രതിദിനം 1,500 ആടുകൾ, 150 പോത്തുകൾ, 20 പന്നികൾ എന്നിവയെ കശാപ്പുചെയ്യുന്നതായി ബിബിഎംപി അറിയിച്ചു. ഇതിന്റെ അറവുശാലകൾ അൾസൂർ, ബെല്ലന്തൂർ തടാകങ്ങൾ മലിനമാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിബിഎംപി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നിരുന്നാലും, പ്രശ്നം കൂടുതൽ ആഴത്തിൽ പോകുന്നുവെന്ന് അഖിലേന്ത്യ ജംഇയ്യത്തുൽ ഖുറേഷ് പ്രസിഡന്റ് ഖാസിം എസ് റഹ്മാൻ ഖുറേഷി പറഞ്ഞു.

കോഴിക്കച്ചവടത്തിൽ അധികൃതരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.  നഗരപരിധിയിൽ പ്രവർത്തിക്കുന്ന മൂവായിരത്തിലധികം കടകളിലാണ് കോഴിയിറച്ചി വിൽക്കുന്നുത്, പക്ഷേ അവ എങ്ങനെ മാലിന്യം സംസ്കരിക്കുന്നു എന്നതിനെക്കുറിച്ച് ഒന്നും അറിയിവില്ല. പൊതുസ്ഥലങ്ങളിൽ മൃഗാവശിഷ്ടം തള്ളുന്നത് വലിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെങ്കിലും അതിനെച്ചൊല്ലി ഇപ്പോൾ ആരും പ്രശ്നങ്ങൾ ഉയർത്തുന്നില്ലന്നാണ് ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us