പി.യു പരീക്ഷകൾ ആരംഭിച്ചു; ഹിജാബ് നിരോധനത്തെ തുടർന്ന് പരീക്ഷ എഴുതാനാകാതെ മടങ്ങി ആലിയയും രേഷാമും

ബെംഗളൂരു : ഏപ്രിൽ 22 വെള്ളിയാഴ്ച കർണാടകയിൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രീ യൂണിവേഴ്സിറ്റി (പിയു) ബോർഡ് പരീക്ഷകൾ ആരംഭിക്കുമ്പോൾ, സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച രണ്ട് വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെ മടങ്ങി.

ഉഡുപ്പിയിലെ വിദ്യോദയ പിയു കോളേജിൽ നിന്ന് ഹിജാബ് ധരിക്കാൻ അനുവാദമില്ല എന്ന അറിയിച്ചതോടെ വിദ്യാർത്ഥികളായ ആലിയ അസ്സാദിയും രേഷാം ഫാറൂഖും പരീക്ഷ എഴുതാതെ മടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് അനുസൃതമായി, പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ധരിച്ച ഏതൊരു വിദ്യാർത്ഥിയും അത് നീക്കം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

രണ്ട് വിദ്യാർത്ഥിനികളും തങ്ങൾ പഠിച്ചിരുന്ന ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ നിന്ന് ഹാൾ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച നിശ്ചിത പരീക്ഷാകേന്ദ്രത്തിൽ എത്തിയപ്പോൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ചതിനാൽ ഇൻവിജിലേറ്റർമാർ ഇവരെ തിരിച്ചയച്ചു. ഹിജാബ് ധരിച്ച് പരീക്ഷയെഴുതുമെന്ന് നിർബന്ധിച്ച് വിദ്യാർത്ഥികൾ കേന്ദ്രത്തിലെത്തി, എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് ഇൻവിജിലേറ്റർമാർ പറഞ്ഞു. രാവിലെ 10.45 വരെ കാത്തിരുന്ന് അവർ സെന്ററിൽ നിന്ന് മടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts