രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ ‘ലഹരി’

ബെംഗളൂരു: ആഗോള ബിയർ വിപണി പ്രാദേശിക രുചികളിലേക്ക് വഴിമാറുന്നതിനിടെ, വേരുകളിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങി ഐടി നഗരത്തിലെ ക്രാഫ്റ്റ് ബ്രൂവറികൾ. പ്രാദേശിക സംസ്കാരത്തിലും കൃഷിയിലും അധിഷ്ഠിതമായ രുചികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി റാഗി, ജോവർ (ചോളം), മഹുവാ, ചുവന്ന അരി തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ചേരുവകൾ ബെംഗളൂരുവിലെ ബിയർ മഗുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് കോൺക്ലേവിൽ പങ്കെടുത്ത പ്രമുഖ ബ്രൂവറി പ്രതിനിധികളാണ് ഈ പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയത്.

ഇറക്കുമതി ചെയ്യുന്ന ഹോപ്സിന് (Hops) പകരം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ, കാപ്പിപ്പൊടി, പവിഴമല്ലി പോലുള്ള പൂക്കൾ, മറ്റ് ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് സവിശേഷമായ ഈ ഇന്ത്യൻ ബ്രൂവുകൾ നിർമ്മിക്കുന്നത്. വിദേശ ചേരുവകൾ പൂർണ്ണമായും ഒഴിവാക്കി പ്രകൃതിദത്ത സസ്യങ്ങൾ കൊണ്ട് ബിയർ നിർമ്മിക്കുന്ന പഴയകാല ‘ഗ്രട്ട്’ (Grut) രീതിയും പലരും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

വരും മാസങ്ങളിൽ റാഗി ബിയർ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബൈഗ് ബ്രൂസ്‌കിയിലെ മാസ്റ്റർ ബ്രൂവർ മേഘ ഡാലിംബെ പറഞ്ഞു. അടുത്ത മാസം കാപ്പി കർഷകരുമായി സഹകരിച്ച് കോഫി ബിയറും പുറത്തിറക്കും. റാഗി ബിയർ പൂർണ്ണമായും റാഗി കൊണ്ട് മാത്രമല്ല നിർമ്മിക്കുന്നത്; അഴുകൽ പ്രക്രിയയ്ക്ക് (Fermentation) ആവശ്യമായ എൻസൈമുകൾക്കായി ബാർലി കൂടി ഇതിൽ ചേർക്കുന്നുണ്ട്. പരമ്പരാഗത ശൈലി നിലനിർത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് പരിചിതമായ രുചികൾ നൽകുകയാണ് ലക്ഷ്യം. സാധാരണ വീറ്റ് (Wheat) ബിയറുകളെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാർന്ന പ്രാദേശിക രുചികൾ അവതരിപ്പിക്കാനാണ് ബ്രൂവറികൾ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

റാഗി, ജോവർ, ബജ്റ, അരി, നാരങ്ങപ്പുല്ല്, വേപ്പിന്റെ തൊലി, പാരിജാതപ്പൂവ് എന്നിവ ഉപയോഗിച്ച് തദ്ദേശീയ രുചികളുള്ള ബിയർ തങ്ങൾ വികസിപ്പിച്ചെടുത്തതായി ബിയർഗാർട്ടനിലെ ബ്രൂമാസ്റ്റർ ലളിത് കുമാർ വിജയ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 12-ന് അവതരിപ്പിച്ച മഹുവാ ബിയറിന്റെ 500 ലിറ്റർ വളരെ പെട്ടെന്നാണ് വിറ്റുപോയത്. ഇത് പുതിയ പരീക്ഷണങ്ങളോടുള്ള യുവാക്കളുടെ താല്പര്യത്തെ കാണിക്കുന്നു. 70 ശതമാനത്തോളം ജോവറും ‘കോജി’ അഴുകൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ച ‘ജോഹർ കോജി’ ബിയർ, ബജ്റ ബിയർ, 35 ശതമാനത്തോളം അരി അടങ്ങിയ സീറോ ഷുഗർ ലാഗറുകൾ എന്നിവയും വിപണിയിൽ ശ്രദ്ധനേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബെൽജിയൻ വൈറ്റ്, ജർമ്മൻ ഹെഫെവെയ്സൻ തുടങ്ങിയ വീറ്റ് ബിയറുകളാണ് ഇന്ത്യൻ ക്രാഫ്റ്റ് ബിയർ രംഗം ഭരിച്ചിരുന്നത്. എന്നാൽ പുതിയ തലമുറ (Gen Z, Millennials) ഇപ്പോൾ ഇന്ത്യൻ പേൽ എയിൽ (IPA), വെസ്റ്റ് കോസ്റ്റ് ഐപിഎ, ഡാർക്ക് എയിൽസ്, സ്പെഷ്യൽ ലാഗറുകൾ എന്നിവയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ ബ്രൂ വർക്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഹെഡ് ബ്രൂവറുമായ ആദിത്യ ഈശ്വരൻ ചൂണ്ടിക്കാട്ടി. തങ്ങൾ അവതരിപ്പിച്ച ഇറ്റാലിയൻ പിൽസ്നർ ബിയറിന് പ്രതിമാസം ശരാശരി 8,000 ലിറ്ററിന്റെ ശക്തമായ വിൽപ്പനയാണ് ലഭിക്കുന്നത്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts