ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെന്നാർഘട്ട ജൈവ പാർക്കിൽ എത്തിച്ച നാല് ചീറ്റകളെ ജൂൺ നാല് മുതൽ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും. മൃഗങ്ങളുടെ ക്വാറന്റൈൻ കാലാവധി വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി പ്രത്യേക യോഗം ചേർന്നതായും, ചീറ്റകളെ പുതുതായി സജ്ജീകരിച്ച പ്രദർശന മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചതായും വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ക്വാറന്റൈൻ കാലയളവിൽ പൂർണ്ണ ആരോഗ്യവതികളായിരുന്ന ചീറ്റകളെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അനുവദിച്ച ശേഷമായിരിക്കും സന്ദർശകർക്കായി തുറന്നുകൊടുക്കുക.
